
ജോലി സ്ഥലത്ത് വച്ച് സഹപ്രവർത്തകന്‍റെ പാന്‍റ് വലിച്ചൂരിയ സ്ത്രീക്ക് 1.7 ലക്ഷം രൂപ പിഴ. ദക്ഷിണ കൊറിയയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കേസ് കോടതിയിലെത്തി. അബദ്ധത്തിൽ സഹപ്രവർത്തകന്‍റെ പാന്‍റും അടിവസ്ത്രവും വലിച്ചൂരിയത് ലൈംഗിക ദുഷ്‌പെരുമാറ്റമാണെന്ന് ഗാങ്‌വോൺ പ്രവിശ്യയിലെ കോടതി വിധിച്ചു. 1.7 ലക്ഷം രൂപ (2000 ഡോളർ) പിഴയ്ക്ക് പുറമേ, ലൈംഗിക അതിക്രമ പ്രതിരോധ വിദ്യാഭ്യാസം എട്ട് മണിക്കൂർ പൂർത്തിയാക്കാനും ചുഞ്ചിയോണ്‍ ജില്ലാ കോടതി കുറ്റക്കാരിയായ സ്ത്രീയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊറിയ ഹെറാൾഡിലെ റിപ്പോർട്ട് പറയുന്നു.
2024 ഒക്ടോബർ 3 -നാണ് കേസിനാസ്പദമായ സംഭവം. ഗാങ്വോണിലെ ഒരു റസ്റ്റോറന്‍റ് ജീവനക്കാരാണ് കുറ്റക്കാരിയായ സ്ത്രീയും ഇരയാക്കപ്പെട്ട പുരുഷനും. സഹപ്രവർത്തകരുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് 50 -കാരിയായ സ്ത്രീ തന്‍റെ സഹപ്രവർത്തകനായ ഇരുപതുകാരനായ യുവാവിന്‍റെ പാന്‍റ് വലിച്ചൂരാൻ ശ്രമം നടത്തിയത്. മറ്റ് സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് നടന്ന സംഭവത്തില്‍ പക്ഷേ, അബദ്ധത്തിൽ പാന്‍റിനോടൊപ്പം യുവാവിന്‍റെ അടിവസ്ത്രവും ഊരി പോവുകയായിരുന്നു. ഇതോടെ എല്ലാവരുടെയും മുമ്പിൽ അപമാനിതനായ യുവാവ് സ്ത്രീക്കെതിരെ പരാതി നൽകി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.