
മക്കളുടെ വിവാഹം നടത്തുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് ഏറെ സാമ്പത്തിക ബാധ്യതയുള്ള ഒന്നാണ്. അതിനായി തങ്ങളുടെ ജീവിതം സമ്പാദ്യം മുഴുവനും അവര്‍ ചെലവഴിക്കുന്നു. എന്നാല്‍, പിന്നീട് അത് മറ്റുള്ളവര്‍ക്ക് തലവേദയായാല്‍? അത്തരമൊരു അനുഭവത്തെ കുറിച്ച് ഒരു യുവാവ് റെഡ്ഡിറ്റിലെഴുതിയ കുറിപ്പ് വൈറല്‍. ‘2006 ല്‍ ബെംഗളൂരുവില്‍ ഒരു സ്ഥലം വാങ്ങി. ഇപ്പോൾ വില്പനക്കാരന്‍റെ മകൾ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു’ എന്ന തലക്കെട്ടിലായിരുന്നു യുവാവ് താന്‍ നേരിടുന്ന പ്രശ്നം വിവരിച്ചത്.
2006 -ല്‍ മകളുടെ വിവാഹം നടത്തുന്നതിന് പണം കണ്ടെത്താന്‍ വേണ്ടി വില്പനയ്ക്ക് വച്ചിരുന്ന സ്ഥലമാണ് യുവാവിന്‍റെ അച്ഛന്‍ വാങ്ങിയത്. പിന്നീട് 19 വര്‍ഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ, താന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് അച്ഛന്‍ സ്ഥലം വിറ്റതെന്നും അതിനാല്‍ തനിക്ക് അവകാശപ്പെട്ട സ്വത്ത് തിരികെ തരണമെന്നും ആവശ്യപ്പെട്ടാണ് യുവതി രംഗത്തെത്തിയതെന്നും അദ്ദേഹം എഴുതി.
സ്ഥലത്തിന്‍റെ മുന്‍ ഉടമ ജീവിച്ചിരിപ്പുണ്ടെങ്കിലും ആരോഗ്യം ക്ഷയിച്ച് മകന്‍റെ ഒപ്പമാണ് താമസം. മകനാണ് കുടുംബത്തിന്‍റെ കാര്യങ്ങൾ നോക്കുന്നത്. അയൾ വിളിച്ചാണ് ആദ്യം ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ആദ്യ സമയങ്ങളില്‍ തങ്ങൾ ഈ പ്രശ്നം സഹോദരിയോട് സംസാരിച്ച് സൗഹാര്‍ദ്ദപരമായി തീര്‍ക്കാന്ഒ ശ്രമിക്കുകയാണെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പിന്നീട് ഇയാൾ കളം മാറി. തങ്ങൾ കേസിന് പോകുമെന്നും നിങ്ങളും കേസുമായി മുന്നോട്ട് പോയിക്കോയെന്നുമായി സംഭാഷണം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.