മുംബൈ: പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലെ ഒരു ഗ്രാമമുഖ്യനു പോലും സര്‍ക്കാരിന്റെ വികസന ഫണ്ട് ലഭിക്കില്ലെന്നും ഫണ്ട് ആവശ്യമെങ്കില്‍ ബിജെപിയില്‍ ചേരണമെന്നും മന്ത്രിയും കൊങ്കണില്‍നിന്നുള്ള ബിജെപി നേതാവുമായ നിതേഷ് റാണെ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകനാണു നിതേഷ്.
‘മഹാ വികാസ് അഘാഡിയുടെ ഒട്ടേറെ പ്രവര്‍ത്തകര്‍ ഇതിനകം ബിജെപിയില്‍ ചേര്‍ന്നു. അവശേഷിക്കുന്നവരെയും അതിനായി പ്രോത്സാഹിപ്പിക്കുന്നു. എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കു മാത്രമേ ഇനി വികസന ഫണ്ട് ലഭിക്കൂ. അല്ലാത്തവര്‍ക്ക് ഒരു രൂപ പോലും ലഭിക്കില്ല’- സിന്ധുദുര്‍ഗില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേ നിതേഷ് പറഞ്ഞു. നിതേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു പ്രതിപക്ഷം ആരോപിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply