
ന്യൂയോർക്ക്: വിദേശരാജ്യങ്ങൾക്ക് അധികത്തീരുവ ചുമത്തി ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി നൽകിയ കോടതിയുത്തരവ് അപ്പീൽകോടതി മരവിപ്പിച്ചു. രാജ്യങ്ങൾക്കു ചുമത്തിയ അധികത്തീരുവകൾ പത്തുദിവസത്തിനകം റദ്ദാക്കണമെന്ന മാൻഹട്ടണിലെ അന്താരാഷ്ട്രവ്യാപാരത്തിനുവേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിന്റെ ഉത്തരവാണ് ഒരുദിവസത്തിനകം അപ്പീൽകോടതി മരവിപ്പിച്ചത്. ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാൻ ട്രംപിന് കോടതി അനുമതി നൽകി.
ഫെഡറൽ കോടതിയുടെ മുൻ വിധിപ്രകാരം ഏപ്രിൽ രണ്ടിന് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന തീരുവ, അതിനുമുൻപ് ചൈനയിൽനിന്നുള്ള ചരക്കുകൾക്ക് പ്രഖ്യാപിച്ച 30 ശതമാനം ഇറക്കുമതിത്തീരുവ, കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള ചില ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ എന്നിവ ഇല്ലാതാകേണ്ടതായിരുന്നു. രാജ്യങ്ങളുടെമേൽ വലിയതോതിൽ തീരുവ ഏർപ്പെടുത്തി ട്രംപ് നിയമപരമായ അധികാരപരിധി മറികടന്നെന്നു കാണിച്ചായിരുന്നു കോടതിവിധി. ഏ
കപക്ഷീയമായി വിദേശരാജ്യങ്ങൾക്ക് തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും യുഎസ് കോൺഗ്രസാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വീഞ്ഞ് ഇറക്കുമതിചെയ്യുന്ന വിഒഎസ് സെലക്‌ഷനുൾപ്പെടെയുള്ള ചെറുകിടകമ്പനികൾക്കുവേണ്ടി ‘ലിബർട്ടി ജസ്റ്റിസ് സെന്റർ’ നൽകിയ കേസിലായിരുന്നു വിധി. വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്നു കാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീൽ നൽകിയത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.