കൊച്ചി: സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിർസത്യവാങ്മൂലം നൽകാൻ സമയം അനുവദിച്ച് കേരളാ ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരി​ഗണിക്കവേയാണ് എതിർസത്യവാങ്മൂലം നൽകാൻ സമയം അനുവദിച്ചത്. എതിർകക്ഷികൾക്ക് പറയാനുള്ളത് കേൾക്കണമെന്നും കോടതി പറഞ്ഞു.

അവധിക്കാല ബെഞ്ചിലാണ് ആദ്യം ഹർജിയെത്തിയത്. ഇൻകം ടാക്‌സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്ന പണമിടപാട് നടത്തിയിരിക്കുന്ന മുഴുവൻ രാഷ്ട്രീയ നേതാക്കളുടെയും വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച കേസ് ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയപ്പോൾ സിഎംആർഎൽ കേസിൽ പണമിടപാടു രേഖകൾ ഇൻകം ടാക്സ് വകുപ്പിന്റെ കൈയിലാണെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷമൽ സോളിസിറ്റർ ജനറൽ അറിയിച്ചത്. രേഖകൾ മുദ്രവച്ച കവറിൽ നൽകാൻ തങ്ങൾക്ക് നിർദേശം ലഭിച്ചിരുന്നില്ലെന്ന് ഇൻകം ടാക്സ് വകുപ്പും കോടതിയിൽ വ്യക്തമാക്കി. കേസ് ജൂൺ 17 ന് വീണ്ടും പരി​ഗണിക്കും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply