കലന്തിയോളം ജോലി ചെയ്ത് വീട്ടിലെത്തുമ്പോൾ ആരാണ് അല്പം സമാധാനം ആഗ്രഹിക്കാത്തത്? അത് പോലെ തന്നെ പകലന്തിയോളം വീട്ട് ജോലികൾ ചെയ്ത് മടുക്കുമ്പോൾ വൈകീട്ട് അല്പം വിശ്രമം ആരാണ് ആഗ്രഹിക്കാത്തത്? ഒരു കുടുംബത്തിനകത്ത് മാത്രം സംഭവിക്കുന്ന ഈ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ വീട് എന്നത് നഗര തുല്യമാകും. അത്തരം അവസരങ്ങളില്‍ ആളുകൾ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നതും സ്വാഭാവികം. എന്നാല്‍, അത് മറ്റൊരാളിന്‍റെ വീട് കുത്തിത്തുറന്നുള്ള പരിപാടിയാണെങ്കില്‍ കളി മാറി. പിന്നെ അറസ്റ്റായി, കേസായി. ജയിലായി. അതെ ഫ്ലോറിഡ സ്വദേശിയായ ജോയ്ക്ക് സംഭവിച്ചതും അതാണ്.

ഫ്ലോറിഡ പോൾക്ക് കണ്‍ട്രി ഷെരീഫ് ഓഫീസിലേക്ക് ഡാവന്‍പോര്‍ട്ടില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. സമീപത്തെ അടച്ചിട്ട വീട്ടില്‍ നിന്നും അസ്വാഭാവികമായ ശബ്ദം കേൾക്കുന്നുവെന്നായിരുന്നു പരാതി. പോലീസ് അന്വേഷിച്ചെത്തിയപ്പോൾ അവിടെ 44 -കാരനായ ജോയെ കണ്ടെത്തി. കുളി കഴിഞ്ഞ് രാത്രി ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു ഈ സമയം ജോ. കൂടിയ ചൂടോ, കൂടിയ തണുപ്പോ ഇല്ലാത ഇളം ചൂട് വെള്ളത്തിലായിരുന്നു ജോയുടെ കുളി എന്ന് പിന്നീട് പോലീസ് വിവരിച്ചു.

ആരുടേതാണ് ആ വീടെന്ന് അയാൾക്ക് അറിയില്ലെന്നാണ് പറഞ്ഞത്. വീട്ടില്‍ ഭാര്യയുമായി വഴക്കാണ്. അതുകാരണം വീട്ടില്‍ പോകാന്‍ പറ്റില്ല. അങ്ങനെ കുറച്ച് ദിവസം മാറി താമസിക്കാന്‍ വേണ്ടി അയാൾ ആൾ താമസമില്ലാത്ത ഒരു വീട് കണ്ടെത്തി, കുത്തി തുറക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജോയുടെ പ്രവര്‍ത്തി ശിക്ഷാര്‍ഹമാണെന്നും അതിനാല്‍ അയാളെ ഭവനഭേദനം, മോഷണ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ‘ഗോൾഡിലോക്ക്സ് ആൻഡ് ദി ത്രീ ബെയർസ്’ എന്നായിരുന്നു ജോയുടെ കേസിനെ കുറിച്ച് പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഒരു 37 -കാരന്‍റെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. സമ്ദ്ദം കുറയ്ക്കാനായി 1,000 വീടുകൾ കുത്തിത്തുറന്നിട്ടുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഓരോ തവണയും പൂട്ടിയിട്ട വീട് പൊളിച്ച് അകത്ത് കയറുമ്പോഴും തനിക്ക് വളരെ സന്തോഷം തോന്നുന്നുവെന്നായിരുന്നു 37 -കാരനായ യുവാവ് പോലീസിനോട് പറഞ്ഞത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply