അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി മസാച്യുസെറ്റ്സിലെ ഹിംഗാമിൽ നിന്നുള്ള കൗമാരക്കാരൻ. ചരിത്രപരമായ നേട്ടം എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. 16 വയസ്സും മൂന്ന് ദിവസവും പ്രായമുള്ളപ്പോഴാണ്, ഹെൻറി ബക്ക്ലി ‘ജസ്റ്റിസ് ഓഫ് ദി പീസ്’ ആയി സത്യപ്രതിജ്ഞ ചെയ്തത്. അതും തന്റെ ഇരട്ടിയിലധികം പ്രായമുള്ള ഉദ്യോഗസ്ഥരോടൊപ്പം.
‘ഞാൻ ജസ്റ്റിസ് ഓഫ് പീസ് ആയി ചുമതലയേറ്റു എന്ന് പറയുമ്പോൾ ആളുകൾക്ക് ഇപ്പോഴും അത് വിശ്വസിക്കാൻ പ്രയാസമാണ്, അത് മനസ്സിലാക്കാവുന്നതേയുള്ളൂ’ എന്നാണ് ഹെൻറി ഗിന്നസ് വേൾഡ് റെക്കോർഡിനോട് പറഞ്ഞത്.
പബ്ലിക് സർവീസിൽ വലിയ താല്പര്യമായിരുന്നു ഹെൻറിക്ക്. പ്രായം ആ പ്രയത്നത്തിൽ നിന്നും അവനെ പിന്തിരിപ്പിച്ചില്ല. ചെറുപ്പം മുതലേ നിയമപരമായും രാഷ്ട്രീയപരവുമായ കാര്യങ്ങളിലെല്ലാം താല്പര്യമുണ്ടായിരുന്നു ഹൈസ്കൂൾ വിദ്യാർത്ഥിയായ ഹെൻറിക്ക്. അവന്റെ മുത്തച്ഛൻ മസാച്യുസെറ്റ്സിലെ അറിയപ്പെടുന്ന അറ്റോർണിയും രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്ന ആളുമായിരുന്നു. മുത്തച്ഛനായിരുന്നു അവന്റെ പ്രധാനപ്പെട്ട പ്രചോദനവും. മറ്റൊന്ന് ടെലവിഷനായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.