ഇന്ന് പലരും വിദേശത്താണ് ജോലിക്കായി പോകുന്നത്. പിന്നീട്, അവിടെ തന്നെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. മിക്കവാറും പ്രായമായ അച്ഛനമ്മമാർ തനിച്ച് നാട്ടിൽ ജീവിക്കുകയായിരിക്കും. ചിലരെല്ലാം വിദേശത്ത് പോകാൻ മടിക്കുന്നവരായിരിക്കാം. ചിലർക്ക് മാതാപിതാക്കളെ കൂടി കൊണ്ടുപോകാൻ സാധിക്കാത്തതായിരിക്കാം. എന്തായാലും, അങ്ങനെയുള്ള എൻആർഐ -കളോടായി ചില കാര്യങ്ങൾ പറയുകയാണ് ഒരു ബാങ്കർ.
എക്സിലാണ് (ട്വിറ്റർ) ബാങ്കറും എഴുത്തുകാരനുമായ അമരുവി ദേവനാഥൻ ഈ കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. മാതാപിതാക്കളെ പരിചരിക്കാൻ ഒരാളെ ഏർപ്പാടാക്കുന്നതിനെ കുറിച്ചും അവരെ ഇടയ്ക്കിടയ്ക്ക് സന്ദർശിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്.
പറ്റുമെങ്കിൽ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങി വരിക എന്നാണ് പോസ്റ്റിൽ പറയുന്നത്. ഇല്ലെങ്കിൽ ഇന്ത്യയിൽ ഒറ്റയ്ക്ക് താമസിക്കുന്ന നിങ്ങളുടെ മാതാപിതാക്കളെ പരിചരിക്കുന്നതിനായി ഒരു കെയർടേക്കറെ ഏർപ്പാടാക്കുക. അതിന് അവർ സമ്മതിക്കുന്നില്ലായെങ്കിൽ അവരെ വൃദ്ധരെ പരിചരിക്കുന്ന ഒരു കേന്ദ്രത്തിലേക്ക് മാറ്റുക. രണ്ട് വർഷത്തിലൊരിക്കലെങ്കിലും അവരെ സന്ദർശിക്കുക. മാതാപിതാക്കൾക്ക് 75 വയസ്സ് തികയുമ്പോൾ അവർ ക്ഷീണിച്ച് തുടങ്ങും. 80 വയസിന് മുകളിലുള്ള മാതാപിതാക്കൾ വളരെ ദുർബലരാണ്, അവർക്ക് സ്വന്തമായി ഒന്നും ചെയ്യാൻപോലും കഴിയില്ല. ഞാൻ ദിവസവും അത്തരത്തിലുള്ള അനേകം എൻആർഐ മാതാപിതാക്കളുമായി ഇടപഴകുന്നയാളാണ് എന്നും പോസ്റ്റിൽ പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.