ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. 2 മണിക്ക് ഹാജരാവണമെന്നാവശ്യപ്പെട്ട് ജോര്‍ജിന് ഈരാറ്റുപേട്ട പൊലീസ് വീട്ടിലെത്തി നോട്ടീസ് നല്‍കി. പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നെന്നും അതിനാല്‍ മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയതെന്നുമാണ് വിവരം.
ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം, തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പി.സി. ജോര്‍ജിനെതിരേ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി.
ഇന്ത്യയിലെ മുസ്ലിംകള്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത്യാനികളെയും കൊന്നുവെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശം. മുസ്ലിംകള്‍ പാകിസ്താനിലേക്ക് പോകണമെന്നും ചാനല്‍ ചര്‍ച്ചയ്ക്കിടെ പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply