തിരുവനന്തപുരം: രാജ്ഭവനിൽ വെച്ച ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി വൻവിവാദം. ആർഎസ്എസ് വേദികളിലേതിന് സമാനമായ ചിത്രം മാറ്റണമെന്ന ആവശ്യം ഗവർണർ തള്ളിയതോടെ രാജ്ഭവനിൽ നടക്കേണ്ട പരിസ്ഥിതി ദിനാഘോഷ പരിപാടി സർക്കാർ ഉപേക്ഷിച്ചു. ഭാരതാംബയുടെ ചിത്രം മാറ്റുന്ന പ്രശ്നമില്ലെന്ന് ഗവർണ്ണർ വ്യക്തമാക്കി. ഗവർണ്ണറുടെ നടപടി ഭരണഘടനാലംഘനമാണെന്ന് മന്ത്രിമാരും സിപിഎം നേതാക്കളും വിമർശിച്ചു.
അസാധാരണ തർക്കമാണ് രാജ്ഭവനും സർക്കാറിനും ഇടയിലുണ്ടായത്. ലോകപരിസ്ഥിതി ദിനാഘോഷത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനമായിരുന്നു രാവിലെ രാജ്ഭവനിൽ നടക്കേണ്ടിയിരുന്നത്. കൃഷിമന്ത്രിയുടെ സന്നിധ്യത്തിൽ ഗവർണ്ണർ മുഖ്യാതിഥി. പക്ഷെ പരിപാടി നടക്കേണ്ട രാജ്ഭവൻ സെൻട്രൽ ഹാളിൽ വെച്ച ഭാരതാംബയുടെ ഫോട്ടോയെ ചൊല്ലി കൃഷിവകുപ്പ് ഉടക്കി.
ഇന്നലെ രാത്രി വേദി പരിശോധിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഫോട്ടോയുടെ കാര്യം മന്ത്രിയെ അറിയിച്ചു. കൃഷിമന്ത്രി ഫോട്ടോ മാറ്റാൻ രാജ്ഭവനോട് ആവശ്യപ്പെട്ടു. പകരം ഭാരതാംബയുടെ മറ്റൊരു ചിത്രം വെക്കാമെന്ന നിർദ്ദേശം മന്ത്രിയുടെ ഓഫീസ് വെച്ചെങ്കിലും നിലവിലെ ഫോട്ടോ മാറ്റാൻ ഗവർണ്ണർ തയ്യാറായില്ല. ഇതോടെ മുഖ്യമന്ത്രിയുമായി ആലോചിച്ച് കൃഷിമന്ത്രി പരിപാടി ഉപേക്ഷിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.