കൊച്ചി: പൂക്കോട് സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്ന ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ അനുമതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തി ക്യാമ്പസില്‍ പഠനം തുടരാമെന്നും തുടര്‍ പഠനത്തിന് പ്രതികളായ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതിയുടെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പ്രതികളെ മണ്ണുത്തി ക്യാംപസിലേക്ക് മാറ്റാനും പരീക്ഷാ ഫീസ് സ്വീകരിക്കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെറ്ററിനറി സര്‍വകലാശാലയുടെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply