കൊച്ചി: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ സിപിഎം നേതാവ് പി.കെ ശ്രീമതി നല്‍കിയ മാനനഷ്ട കേസ് ഒത്തുതീര്‍ത്തു. ഹൈക്കോടതിയില്‍ നടന്ന മീഡിയേഷനിലാണ് തീരുമാനം. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണന്‍ കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു.
പി കെ ശ്രീമതിയുടെ മകനെതിരെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ ആക്ഷേപം ഉന്നയിച്ചതെന്ന് ബി ഗോപാലകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞു. പികെ ശ്രീമതിക്കുണ്ടായ മാനസിക വ്യഥയില്‍ ഖേദം ഉണ്ടെന്നും ഗോപാലകൃഷ്ണന്‍, തന്റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് തെളിഞ്ഞതായും പി കെ ശ്രീമതി പ്രതികരിച്ചു. വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള അധിക്ഷേപം ഭൂഷണമല്ലെന്നും പി കെ ശ്രീമതി ഓര്‍മ്മിപ്പിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply